ദേശീയം

24കാരിയെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞു, ദാരുണാന്ത്യം; സിസിടിവിയില്‍ പിടിച്ചുകയറി പൊലീസ്, 30കാരന്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  കൂടെ താമസിക്കുന്ന യുവതിയെ ഫ്‌ളൈ ഓവറില്‍ നിന്ന് താഴേക്ക് എറിഞ്ഞ് യുവാവ് അതിദാരുണമായി കൊലപ്പെടുത്തി. സംഭവത്തില്‍ 30 വയസുകാരനായ ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. 24 വയസുകാരിയായ കാജലിന്റെ കൊലപാതകത്തില്‍ സച്ചിന്‍ ഭൗരസിയാണ് പിടിയിലായത്. മാധവ്ഗഞ്ച് സര്‍ക്കാര്‍ സ്‌കൂളിന് സമീപമുളള ഹരി ഫടക് മേല്‍പ്പാലത്തിന് മുകളില്‍ നിന്നാണ് യുവതിയെ യുവാവ് എറിഞ്ഞതെന്ന് പൊലീസ് പറയുന്നു.

ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.യുവതിയുടെ ഒപ്പം യുവാവ് മേല്‍പ്പാലത്തില്‍ ചുറ്റിതിരിയുന്നത് വീഡിയോയില്‍ വ്യക്തമാണ്.ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് സച്ചിന്‍ കാജലിനെ പൊക്കിയെടുത്ത് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞത്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്