ദേശീയം

കവി ഗുൽസാർ ദേഹ്‌ലവി അന്തരിച്ചു; അന്ത്യം കോവിഡ് ഭേദമായി വീട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രശസ്ത ഉറുദു കവി ആനന്ദ് മോഹൻ സുത്ഷി ഗുൽസാർ ദേഹ്‌ലവി അന്തരിച്ചു. 93 വയസ്സായിരുന്നു.  കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം രോഗം ഭേദമായി വീട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളിലായിരുന്നു അന്ത്യം.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അദ്ദേഹത്തെ ജൂൺ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ ഏഴിന് പരിശോധനാഫലം നെ​ഗറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹം ആശുപത്രിയിൽ നിന്ന് മടങ്ങി. വീട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ ആയിരുന്നു മരണം.

ഉറുദു ഭാഷയുടെ വളർച്ചയ്ക്കും പ്രചാരത്തിനും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ദേഹ്‌ലവിയുടേത്. അദ്ദേഹത്തിന്റെ കവിതകളും ഗസലുകളും ഏറെ പ്രശസ്തമാണ്. ആദ്യ ഉറുദു ശാസ്ത്രമാസികയായ ‘സയൻസ് കി ദുനിയ’യുടെ പത്രാധിപരുമായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉറുദു സ്കൂളുകൾ സ്ഥാപിച്ച അദ്ദേഹം മതസൗഹാർദത്തിന്റെ വക്താവായി നിലകൊണ്ട വ്യക്തിത്വമാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള ദേഹ്‌ലവി ബാബറി മസ്ജിദ് സംഭവത്തിനു ശേഷം കോൺഗ്രസിൽ നിന്ന് അകന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍