ദേശീയം

ലോക്ക്ഡൗണിൽപ്പെട്ട പതിനാറുകാരിയെ കൂട്ടബലാൽസം​ഗം ചെയ്തു ;  ഒൻപതു പേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി : ലോക്ക്ഡൗണിൽപ്പെട്ട പതിനാറുകാരി  ജാര്‍ഖണ്ഡില്‍ കൂട്ടബലാല്‍സംഗത്തിനിരയായി. സുഹൃത്ത് ഉള്‍പ്പെടെ ഒൻപതു പേർ അറസ്റ്റിലായി. ജാർഖണ്ഡിലെ ധുംക ജില്ലയിലാണ് സംഭവം. ലോക്ക്ഡൗണിനെ തുടർന്ന് ഹോസ്റ്റല്‍ പൂട്ടിയതോടെ സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിന് ഇരയായത്. 

വഴിയിൽ വച്ച് സുഹൃത്ത് മറ്റുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഈ മാസം 24 നായിരുന്നു സംഭവം. ഹോസ്റ്റൽ പൂട്ടിയതിനെ തുടർന്ന് പെൺകുട്ടി രക്ഷിതാവിനെ വിളിച്ച് വിവരം പറഞ്ഞിരുന്നെങ്കിലും പെൺകുട്ടിയുടെ പിതാവിന് സമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല. ഇതേത്തുടർന്നാണ് പെൺകുട്ടി അടുത്ത സുഹൃത്തിന്റെ സഹായം തേടിയത്.

ലോക്ഡൗണിനിടെ ദേശീയപാതയിലൂടെ പോകുന്നത് അപകടമാണെന്ന് പെൺകുട്ടിയെ ധരിപ്പിച്ച പ്രതി ആൾസഞ്ചാരമില്ലാത്ത മറ്റൊരു വഴിയിലൂടെ പെൺകുട്ടിയെ കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റോഡിൽ പൊലീസ് പരിശോധന ഉണ്ടെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വിശ്വസിപ്പിച്ചത്.  വിജനമായ സ്ഥലത്തു വാഹനം നിർത്തി തന്നെ കീഴ്പ്പെടുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാതായും പെൺകുട്ടി മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ