ദേശീയം

ചെന്നൈയില്‍ ഏഴാം തീയതി മദ്യക്കടകള്‍ തുറക്കില്ല; ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് 19 വ്യാപനം ശമനമില്ലാതെ തുടരുന്ന ചെന്നൈയില്‍ മദ്യക്കടകള്‍ തുറക്കാമെന്ന ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മദ്യക്കടകള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മെയ് ഏഴിന് കടകള്‍ തുറക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. 

രാവിലെ പത്തുമുതല്‍ അഞ്ചുവരെ തുറക്കാമെന്നായിരുനു ഉത്തരവ്. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം മാറ്റിയത്. 

തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് കീഴില്‍ 5,300 മദ്യ കടകളാണുള്ളത്. ഇവയില്‍ നിന്ന് മാത്രം 30,000 കോടി രൂപയാണ് സര്‍ക്കാരിന് വരുമാനം ലഭിക്കുന്നത്. 

പല ആളുകളും തമിഴ്‌നാടിന്റെ അതിര്‍ത്തി കടന്ന് ഒറ്റപ്പെട്ട വഴികളിലൂടെ പോയി വ്യാജ മദ്യം കഴിക്കുന്നതിലൂടെ ദുരന്തം കൂടുകയാണെന്നും അതിനാല്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നുവെന്നുമാണ് ഇന്നലെ സര്‍ക്കാര്‍ അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി