ദേശീയം

പടക്കം പൊട്ടിക്കുന്നത് നോക്കിനില്‍ക്കേ സെപ്റ്റിക് ടാങ്കില്‍ വീണു; നാലു വയസുകാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ദീപാവലി ആഘോഷത്തിനിടെ, സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരിക്ക് ദാരുണാന്ത്യം. മുന്‍സിപ്പല്‍ അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന് വീട്ടുകാര്‍ ആരോപിച്ചു.

മുംബൈ കാശിമിറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.  കുട്ടികള്‍ പടക്കം പൊട്ടിക്കുന്നത് നാലുവയസുകാരി നോക്കിനില്‍ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പൊതു ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്കിലാണ് കുട്ടി വീണത്. ആസിഫ അന്‍സാരിയാണ് മരിച്ചത്.

കുട്ടി വീട്ടിലേക്ക് മടങ്ങിവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ തുടങ്ങി. പൊലീസിന് വിവരം നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റിക് ടാങ്കില്‍ കുട്ടി വീണ കാര്യം അറിയുന്നത്. കുട്ടിയുടെ മൃതദേഹം ഉടന്‍ തന്നെ പുറത്തെടുത്തു.

പടക്കം പൊട്ടിച്ചു കൊണ്ടിരുന്ന മറ്റു കുട്ടികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. പൊതു സ്ഥലത്ത് നിര്‍മ്മിച്ച ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്കിലാണ് കുട്ടി വീണത്. അടുത്തിടെയാണ് ശൗചാലയം പണിതത്. സെപ്റ്റിക് ടാങ്ക് മൂടി കൊണ്ട് സ്ഥാപിച്ചിരുന്ന സ്ലാബ് അടുത്തിടെ തകര്‍ന്നിരുന്നു. എന്നാല്‍ പുതിയത് സ്ഥാപിക്കാന്‍ മുന്‍സിപ്പല്‍ അധികൃതര്‍ തയ്യാറാവാതിരുന്നതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് കുടുംബക്കാര്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്