ദേശീയം

'കേബിള്‍ ടിവി ടെക്‌നീഷ്യന്‍' എന്ന വ്യാജേന വീട്ടില്‍ കയറി ; പട്ടാപ്പകല്‍ വനിതാ ഡോക്ടറെ കഴുത്തുമുറിച്ച് കൊന്നു ; കുട്ടികള്‍ക്ക് നേരെയും അക്രമം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വനിതാ ഡോക്ടറെ കഴുത്തുമുറിച്ചു കൊന്നു. കേബിള്‍ ടിവി മെക്കാനിക്ക് എന്ന വ്യാജേന വീട്ടില്‍ കയറിയ യുവാവാണ് പട്ടാപ്പകല്‍ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയത്. 38 കാരിയായ ഡോ. നിഷ സിംഗാളാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. 

അമ്മയെ അക്രമി ക്രൂരമായി കൊലപ്പെടുത്തുമ്പോള്‍ ഇതൊന്നുമറിയാതെ തൊട്ടടുത്ത മുറിയില്‍ കിടക്കുകയായിരുന്നു നിഷയുടെ എട്ടുവയസ്സും നാലു വയസ്സുമുള്ള കുട്ടികള്‍. നിഷയെ കൊലപ്പെടുത്തിയ ശേഷം അക്രമി കുട്ടികളെയും ആക്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. 

ഡോ, നിഷയുടെ ഭര്‍ത്താവ് ഡോ. അജയ് സിംഗാളും ഡോക്ടറാണ്. ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന അദ്ദേഹം വിവരം അറിഞ്ഞ് വീട്ടിലെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ശുഭം പഥക്ക് എന്ന യുവാവാണ് അക്രമത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇയാളെ ഇന്നു പുലര്‍ച്ചയോടെ പൊലീസ് പിടികൂടി. കൊള്ളയടിക്കുക ലക്ഷ്യമിട്ടാണ് ഇയാള്‍ ഡോക്ടറുടെ വീട്ടില്‍ കയറിയതെന്നാണ് പൊലീസിനോട് പറഞ്ഞത്. കൊലപാതകം നടന്ന് ഏതാനും സമയം കഴിഞ്ഞാണ് ഇയാള്‍ വീടു വിട്ടുപോയത്. പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടുക്കം രേഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം