ദേശീയം

മോദിയുടെ തെരഞ്ഞെടുപ്പു ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാരാണസിയില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു ചോദ്യം ചെയ്ത്, പുറത്താക്കപ്പെട്ട ബിഎസ്എസ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെ ചോദ്യം ചെയ്താണ് തേജ് ബഹാദൂര്‍ കോടതിയെ സമീപിച്ചത്.

തേജ് ബഹാദൂറിന്റെ തെരഞ്ഞെടുപ്പു ഹര്‍ജി നേരത്തെ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ എത്തിയത്.

ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ സാഹചര്യം കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വിലയിരുത്തി. കേസില്‍ നവംബര്‍ 18നാണ് ബെഞ്ച് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച തേജ് ബഹാദൂന്റെ പത്രിക വരണാധികാരി തള്ളുകയായിരുന്നു. 

ബിഎസ്എഫില്‍ ജവാന്‍ ആയിരുന്ന തേജ് ബഹാദൂര്‍ സേനയിലെ ഭക്ഷണം മോശമാണെന്ന് ആരോപിച്ച് സാമൂഹ്യ മാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നു പുറത്താക്കപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി