ദേശീയം

വീട്ടിലെത്തിക്കാമെന്ന് ഭര്‍ത്താവിന്റെ സുഹൃത്തുക്കുക്കള്‍; 44 കാരിയെ കൂട്ടബലാത്സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ഭാദോഹി: ഉത്തര്‍പ്രദേശിലെ ഭാദോഹിയില്‍ നാല്‍പത്തിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. നാലുപേര്‍ ചേര്‍ന്നാണ് സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയത്. രണ്ട് പേര്‍ ഒളിവിലാണ്. 

ഭാദോഹിയിലെ ഗ്യാന്‍പുര്‍ മേഖലയിലാണ് കൂട്ടബലാത്സംഗം നടന്നതെന്ന് പൊലീസ് ഞായറാഴ്ച അറിയിച്ചു. ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് സൂപ്രണ്ട് രാം ബദന്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞദിവസം ബാങ്കില്‍ നിന്ന് പണമെടുത്ത് തിരിച്ചു വരുന്നതിനിടയില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ എത്തുകയും വീട്ടിലെത്തിച്ച് തരാമെന്ന് പറഞ്ഞ് ഒപ്പം കൂട്ടുകയായിരുന്നു. എന്നാല്‍, പിന്നീട് ഇവര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഭാര്യയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. 

നാലു പേര്‍ക്കെതിരെയും ഞായറാഴ്ച ഗ്യാന്‍പുര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ള രണ്ടുപേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞതായി സിംഗ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി