ദേശീയം

ശിവകുമാറിന്റെ വീട്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപ കണ്ടെടുത്തെന്ന് സിബിഐ; പ്രതിഷേധവുമായി കോണ്‍ഗ്രസ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെയും സഹോദരന്‍ സുരേഷിന്റെയും വീടുകളില്‍ നിന്ന് അമ്പത് ലക്ഷം രൂപ കണ്ടെടുത്തതായി സിബിഐ വൃത്തങ്ങള്‍. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. 

തിങ്കളാഴ്ച രാവിലെയാണ് സിബിഐ സംഘം ബെംഗളൂരു കനകപുരയിലെ ശിവകുമാറിന്റെ വീട്ടിലെത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. പതിനാലിടങ്ങളില്‍ ഇന്ന് റെയ്ഡ് നടത്തുന്നുണ്ട്.

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ശിവകുമാറിന്റെ നേതൃത്വത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച നടന്നുകൊണ്ടിരുന്ന സമയത്താണ് സിബിഐ റെയ്ഡ് നടത്തിയതെന്ന്  കോണ്‍ഗ്രസ് വക്താവ് സൂരജ് ഉര്‍സ് പറഞ്ഞു. 

അതേസമയം, റെയ്ഡിന് എതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ശിവകുമാറിന് വീടിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു