ദേശീയം

പണം ആവശ്യത്തിലധികം കിട്ടിത്തുടങ്ങി, പെണ്‍വാണിഭത്തിനായി ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടികളെ എത്തിച്ചു; ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സ്വദേശത്തുനിന്ന് സ്ത്രീകളെയെത്തിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ബംഗ്ലാദേശി യുവതി അറസ്റ്റില്‍. ഇവരുടെ ഇന്ത്യക്കാരനായ ഭര്‍ത്താവും അറസ്റ്റിലാണ്. ഭാര്യയ്ക്കും മകനും വ്യാജ തിരിച്ചറിയല്‍ രേഖ സംഘടിപ്പിച്ച് നല്‍കിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഇരുവര്‍ക്കും ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് തരപ്പെടുത്തുകയായിരുന്നു ഇയാള്‍. 

ഹൈദരാബാദില്‍ പത്ത് വര്‍ഷത്തോളമായി അനധികൃതമായി താമസിക്കുകയാണ് യുവതി. ബംഗ്ലാദേശില്‍ വച്ച് വിവാഹം നടന്ന ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞാണ് ഇന്ത്യയിലേക്കെത്തിയത്. മറ്റൊരു സ്ത്രീക്കൊപ്പം ഹൈദരാബാദിലെത്തിയ യുവതി ആദ്യത്തെ മൂന്ന് വര്‍ഷം ബ്യൂട്ടി പാര്‍ലര്‍ നടത്തി. ഇതിനിടയിലാണ് തെലങ്കാന സ്വദേശിയായ ആളെ വിവാഹം കഴിച്ചത്. 

പണം സമ്പാദിച്ചുതുടങ്ങിയപ്പോള്‍ ബംഗ്ലാദേശില്‍ നിന്ന് കൂടുതല്‍ സ്ത്രീകളെയെത്തിച്ച വേശ്യാവവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നു. 2015ല്‍ ഇതേ കേസില്‍ അറസ്റ്റിലായെങ്കിലും പുറത്തിറങ്ങിയ യുവതി മുന്‍കാലങ്ങളിലെ പോലെതന്നെ തുടരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി