ദേശീയം

11 കാരനു നേരെ നഗ്നതാപ്രദര്‍ശനം, ലൈംഗിക പീഡനത്തിന് ശ്രമം ; പോക്‌സോ കേസില്‍ ലക്ഷദ്വീപില്‍ ആദ്യ ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ ആദ്യമായി പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിക്ക് തടവുശിക്ഷ. ആന്ത്രോത്തില്‍ 11 വയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിയും മതപാഠശാലയിലെ അധ്യാപകനുമായ മുഹമ്മദ് റഫീഖിനാണ് കവരത്തിയിലെ പോക്‌സോ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 

പ്രതി മുഹമ്മദ് റഫീഖിന് അഞ്ചുവര്‍ഷം കഠിന തടവും 46,000 രൂപ പിഴയുമാണ് പ്രത്യേക കോടതി ജഡ്ജി ജോസ് എന്‍ സിറിള്‍ വിധിച്ചത്. പീഡനം, അന്യായമായി തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ കോടതി ശരിവെച്ചു. കോടതി 17 വര്‍ഷം കഠിന തടവാണ് വിധിച്ചതെങ്കിലും, ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാല്‍ ശിക്ഷ അഞ്ചുവര്‍ഷമായി ചുരുങ്ങി. 

2016 ല്‍ മദ്രസയിലെ പഠനത്തിന് ശേഷം തിരിച്ചുപോകുകയായിരുന്ന കുട്ടിയെ ചായ കുടിക്കാനെന്ന വ്യാജേന വീട്ടില്‍ വിളിച്ചുകൊണ്ടുപോയി നഗ്നതാപ്രദര്‍ശനം നടത്തുകയും പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിന് ശ്രമിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി