ദേശീയം

2018 -19 വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകള്‍ ബിജെപിക്ക് നല്‍കിയത് 698 കോടി; കോണ്‍ഗ്രസിന് 122.5 കോടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2018 -19 വര്‍ഷത്തില്‍ തെരഞ്ഞെടുപ്പ് ഫണ്ടിനത്തില്‍ കോര്‍പ്പറേറ്റുകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയത്‌ 876 കോടി രൂപ. കോര്‍പ്പറേറ്റുകളില്‍ നിന്നും ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും കൂടുതല്‍ തുക കിട്ടിയത് ബിജെപിക്കാണ്. 698 കോടി രൂപയാണ് ബിജെപിക്ക് കിട്ടിയതെന്ന് അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റീഫോംസ് (എഡിആര്‍) എന്ന സന്നദ്ധസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്. ബിജെപിക്ക് 698 കോടി കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 122. 5 കോടി രൂപയാണ് കിട്ടിയതെന്ന് എഡിആര്‍ റിപ്പോര്‍ട്ട് പറയുന്നു. 1,573 കോര്‍പ്പറേറ്റുകളില്‍ നിന്നാണ് ബിജെപിക്ക്് 698.082 കോടി രൂപ ലഭിച്ചത്. 122 കോര്‍പ്പറേറ്റുകളില്‍ നിന്ന് കോണ്‍ഗ്രസിന് 122. 5 കോടിയും 17 കോര്‍പ്പറേറ്റുകളില്‍ നിന്ന് എന്‍സിപിക്ക് 11.345 കോടിയും കിട്ടി. 

2014 മുതല്‍ കോര്‍പ്പറേറ്റ് സംഭാവനകളില്‍ ബിജെപിക്ക് ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. 2013-14ല്‍ കോര്‍പ്പറേറ്റ് ഫണ്ടിങ് 85.37 കോടി രൂപയായിരുന്നു. 2014ല്‍ ഇത് 177.4 കോടിയായും 2015-16ല്‍ 49.5 കോടിയുമായിരുന്നു. എന്നാല്‍ 2016-17ല്‍ ഇത് ശരവേഗത്തില്‍ വര്‍ധിച്ച് 325.27 കോടി രൂപയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി