ദേശീയം

'കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി'; ഉത്തര്‍പ്രദേശില്‍ 18കാരിയായ ദളിത് യുവതിയുടെ മൃതദേഹം വയലില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയായ ദളിത് യുവതി പാടത്ത് മരിച്ച നിലയില്‍. ബരാബങ്കി മേഖലയിലാണ് വ്യാഴാഴ്ച യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. 

പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. സത്രിക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 

ബുധനാഴ്ച വൈകീട്ടാണ് യുവതി പാടത്തേക്ക് പോയത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം പാടത്തുകണ്ടെത്തിയതോടെ ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്നും പൊലീസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്