ദേശീയം

ഹാഥ്‌രസില്‍ ട്വിസ്റ്റ്? അമ്മയെയും സഹോദരനെയും വയലില്‍ കണ്ടു, പരിക്കേറ്റ പെണ്‍കുട്ടിയെ ഗൗനിക്കാതെ പുല്ലുമായി മടങ്ങിയെന്ന് 'ദൃക്‌സാക്ഷി', അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഹാഥ്‌രസിലെ പെണ്‍കുട്ടി പരിക്കേറ്റു കിടന്ന വയലില്‍ അമ്മയേയും സഹോദരനെയും കണ്ടെന്ന്, സംഭവത്തിനു ദൃക്‌സാക്ഷിയെന്ന് അവകാശപ്പെട്ട് യുവാവ് അന്വേഷണ സംഘത്തിനു മുന്നില്‍. വിക്രം എന്ന ചോട്ടുവാണ് പുതിയ അവകാശവാദവുമായി എത്തിയത്. സിബിഐ ഇയാളുടെ മൊഴിയെടുത്തു. ചോട്ടുവിന്റെ വാദങ്ങളെ എതിര്‍ത്ത് പെണ്‍കുട്ടിയുടെ സഹോദരന്‍ രംഗത്തുവന്നു.

ഹാഥ്‌രസിലെ സംഭവം നടന്ന സെപ്റ്റംബര്‍ 14ന് പെണ്‍കുട്ടിയുടെ അമ്മയെയും സഹോദരനെയും വയലില്‍ കണ്ടെന്നാണ് ചോട്ടു പറയുന്നത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആയിരുന്നു പെണ്‍കുട്ടി. എന്നാല്‍ അതു കണക്കാക്കാതെ സഹോദരന്‍ കാലികള്‍ക്കു കൊടുക്കാനുള്ള പുല്ലുമായി മടങ്ങുകയായിരുന്നെന്ന് ചോട്ടു പറയുന്നു. 

ചോട്ടു ആരുടെയോ തിരക്കഥയ്ക്ക് അനുസരിച്ച് ഓരോന്നു പറയുകയാണെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ സഹോദരന്‍ രംഗത്തുവന്നു. ഒരു മാസമായി സംഭവം നടന്നിട്ട്. ഇതുവരെ ചോട്ടു എവിടെയായിരുന്നു? ആര്‍ക്കോ വേണ്ടിയാണ് ഇപ്പോള്‍ ചോട്ടു സംസാരിക്കുന്നതെന്ന് സഹോദരന്‍ പറഞ്ഞു.

അതിനിടെ കേസിലെ നാലു പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പ്രതിയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം ജനന തീയതി 2002 ഡിസംബര്‍ രണ്ടാണ്. ഈ ഡിസംബറിലാണ് ഇയാള്‍ക്ക് പ്രായപൂര്‍ത്തിയാവുക. 

വയലില്‍ പരിക്കേറ്റുകിടന്ന പെണ്‍കുട്ടിക്ക് വെള്ളം നല്‍കിയത് ഈ പ്രതിയുടെ പിതാവ് ആണെന്നും അ്‌ന്വേഷണ സംഘത്തെ ഉദ്ധരിച്ചുകൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇയാളും പ്രതിയും ആ സമയം പുല്ലു മുറിക്കുന്നതിനായി വയലില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍