ദേശീയം

പശുക്കുട്ടിയെ വെടിവെച്ചു കൊന്നത് സാനിയ മിര്‍സ നോക്കിനില്‍ക്കെ; പങ്ക് അന്വേഷിക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വന മേഖലയില്‍ പശുക്കുട്ടിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഫാം ഹൗസ് ജീവനക്കാരന്‍ അറസ്റ്റിലായതിന് പിന്നാലെ, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രാജാ സിങ്. വെടിവെപ്പ് നടന്ന സമയത്ത് സാനിയയും സ്ഥലത്തുണ്ടായിരുന്നു എന്നാണ് എംഎല്‍എ പറഞ്ഞിരിക്കുന്നത്. 

വിക്രമാബാദിലെ ദാംഗുണ്ട് ഡാമിന് സമീപത്തെ വനമേഖലയില്‍ വെച്ചാണ് ഗ്രാമവാസികളുടെ പശുക്കുട്ടിയെ വെടിവെച്ചു കൊന്നത്. വിഷയത്തില്‍ സാനിയ മിര്‍സയുടെ പങ്ക് അന്വേഷിക്കണമെന്നും പശുവിനെ കൊന്നതിന് കൊലപാതകത്തിന് കേസെടുക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 23നാണ് പശുവിനെയും എരുമയേയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

ഫാം ഹൗസ് ജീവനക്കാരനായ ഉമറിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ, സമീപവാസികള്‍ ഫാം ഹൗസ് ജീവനക്കാര്‍ക്ക് എതിരെ പരാതി ഉയര്‍ത്തിയിരുന്നു. കന്നുകാലികളെ മേയ്ക്കാന്‍ പോകുന്നവരെ ഫാം ഹൗസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി