ദേശീയം

മകന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ എന്‍ജിനീയറിങ്ങിന് സീറ്റ് വാങ്ങി തരാം, വിശ്വസിപ്പിക്കാന്‍ രസീത് നല്‍കി; അച്ഛനില്‍ നിന്ന് 52 ലക്ഷം തട്ടിയ മൂന്നംഗ കുടുംബം പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സീറ്റ് തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്. മകന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് കോഴ്‌സിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നല്‍കി 52കാരനില്‍ നിന്ന് 52 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സുനില്‍കുമാര്‍ ഹാന്‍ഡയുടെ പരാതിയില്‍ മകള്‍ ഉള്‍പ്പെടെ മൂന്നംഗ കുടുംബം അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈയിലെ നുങ്കമ്പാക്കത്താണ് സംഭവം. മൂന്നംഗ കുടുംബവുമായി അടുപ്പമുളള സുഹൃത്ത് രാജശേഖരന്‍ വഴിയാണ് സുനില്‍കുമാര്‍ ഇവരുമായി ബന്ധപ്പെട്ടത്. 51 വയസ്സുളള വിശ്വനാഥന്‍, ഭാര്യ ദര്‍ശിനി, മകള്‍ അക്ഷയ എന്നിവരും രാജശേഖരനും ചേര്‍ന്നാണ് തട്ടിപ്പ്് നടത്തിയത്. 

മകള്‍ അക്ഷയ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ജേര്‍ണലിസം ചെയ്യുകയാണെന്ന് ദമ്പതികള്‍ പറഞ്ഞ് വിശ്വസിപ്പിച്ചാണ് സുനിലിനെ തട്ടിപ്പിന് ഇരയാക്കിയത്. മകന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ തങ്ങളുടെ മകള്‍ വഴി സീറ്റ് ഉറപ്പിച്ചു തരാമെന്ന് പറഞ്ഞാണ് സുനിലില്‍ നിന്ന് പണം തട്ടിയെടുത്തത്. സുനിലിനെ വിശ്വസിപ്പിക്കാന്‍ പണം വാങ്ങിയതിന് വ്യാജ രസീതും നല്‍കി. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രസീത് വ്യാജമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് 52 കാരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന