ദേശീയം

കോവിഡ് ബാധിച്ച് മരിച്ചെന്ന് മെഡിക്കല്‍ കോളജ്, ഒരുനോക്ക് കാണണമെന്ന് വാശിപിടിച്ച ഭാര്യ ഞെട്ടി; 40കാരന്‍ ജീവനോടെ ആശുപത്രിയില്‍ 

സമകാലിക മലയാളം ഡെസ്ക്

പട്‌ന:തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപതിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചെന്ന് വിധിയെഴുതി മെഡിക്കല്‍ കോളജ് അധികൃതര്‍. ഇയാളുടെ മരണസര്‍ട്ടിഫിക്കറ്റ് കുടുംബത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ സംസ്‌കാരത്തിന് ശ്മശാനത്തിലെത്തിച്ച മൃതദേഹം കാണണമെന്ന് വാശി പിടിച്ചതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് കാണാന്‍ അനുമതി നല്‍കി. എന്നാല്‍ മൃതദേഹം കണ്ട ഭാര്യ ഞെട്ടി. മൃതദേഹം മറ്റൊരാളുടേതായിരുന്നു.തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് 'മരിച്ചയാള്‍' ജീവനോടെ ആശുപത്രിയില്‍ തന്നെയുണ്ടെന്നു വ്യക്തമായത്.

പട്‌ന മെഡിക്കല്‍ കോളജിലാണ് വീഴ്ച സംഭവിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പിഎംസിഎച്ച് സൂപ്രണ്ട് ഡോ. ഐ സ് ഠാക്കൂര്‍ പറഞ്ഞു.ഏപ്രില്‍ 3നായിരുന്നു 40കാരന്‍ ചുന്നു കുമാറിനെ പട്‌ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ച് ഇദ്ദേഹം മരിച്ചതായി ഞായറാഴ്ച കുടുംബത്തെ അറിയിക്കുകയായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചത് കൊണ്ട് മൃതദേഹം ബന്ധുക്കളെ കാണിക്കാന്‍ അനുവദിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ശ്മശാനത്തിലെത്തിച്ച മൃതദേഹം കാണണമെന്ന് ഭാര്യ വാശി പിടിച്ചു. തുടര്‍ന്ന് മൃതദേഹം കാണാന്‍ അനുവദിച്ചപ്പോഴാണ് മൃതദേഹം മറ്റൊരാളുടേതെന്ന് തിരിച്ചറിഞ്ഞത്.

കുടുംബത്തിലെ മറ്റെല്ലാവരെയും പരിശോധിച്ചപ്പോള്‍ കോവിഡ് നെഗറ്റീവാണെന്ന് ഭാര്യ കവിത പറയുന്നു.ഒടിഞ്ഞ കാലുമായി ഒരിഞ്ച് പോലും നടക്കാന്‍ കഴിയാതെ വീട്ടില്‍ ദിവസങ്ങളായി വിശ്രമിക്കുന്ന ഭര്‍ത്താവിന് പിന്നെ എങ്ങനെ കോവിഡ് വരുമെന്ന് ഭാര്യ ചോദിക്കുന്നു. രോഗികളെ ആശുപത്രി അധികൃതര്‍ അവഗണിക്കുകയാണ് ഉണ്ടായതെന്നും കവിത ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു