ദേശീയം

അടുത്ത മൂന്നാഴ്ച നിര്‍ണായകം; ഒരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കരുതെന്ന് കേന്ദ്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുകുലുക്കുന്ന കോവിഡ് രണ്ടാം തരംഗത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് വിദഗ്ധ സമിതി അംഗം ഡോ വി കെ പോള്‍ നിര്‍ദേശിച്ചു. കേന്ദ്രഭരണപ്രദേശങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് വിലയിരുത്തല്‍.

കോവിഡ് വ്യാപനത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. വാഹന ഗതാഗതം നിയന്ത്രിക്കണം. ആള്‍ക്കൂട്ടം എവിടെയും അനുവദിക്കരുതെന്നും കേന്ദ്രഭരണപ്രദേശങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു.

ചന്തകളില്‍ സമയക്രമം നിയന്ത്രിക്കണം. ആള്‍ക്കൂട്ടം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുന്ന വിധത്തില്‍ സമയക്രമം പുതുക്കി നിശ്ചയിക്കണം. കോവിഡ് വ്യാപനത്തില്‍ വരുന്ന മൂന്നാഴ്ച നിര്‍ണായകമാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് മെച്ചപ്പെട്ട പദ്ധതിക്ക് രൂപം നല്‍കാനും കേന്ദ്രം നിര്‍ദേശിച്ചു. കോവിഡ് രോഗികളെ കണ്ടെത്താന്‍ പരിശോധനകള്‍ ശക്തമാക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി