ദേശീയം

കാൽവഴുതി വീണു, 50കാരി യമുന നദിയിൽ ഒഴുകിയത് 16 മണിക്കൂറോളം; രക്ഷയായത് മരത്തടി 

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: അപകടത്തിൽപ്പെട്ട 50കാരി യമുന നദിയിൽ 16 മണിക്കൂറോളം ഒഴുകിനടന്നു. കാൽവഴുതി ജലപാതയിലേക്ക് വീണ സ്ത്രീ നദിയിലേക്ക് ഒഴുകിയെത്തി. ഒരു മരത്തടിയുടെ സഹായത്തോടെയാണ് രാത്രി മുഴുവൻ കഴിച്ചുകൂട്ടിയത്. ഒടുവിൽ കരച്ചിൽകേട്ട ബോട്ട് തൊഴിലാളികളാണ് സ്ത്രീയെ രക്ഷപെടുത്തിയത്. 

ഉത്തർപ്രദേശിലെ ശാരദ നഗർ സ്വദേശിയായ ജയദേവി എന്ന സ്ത്രീ ഗ്രാമത്തിൽനിന്ന് 25 കിലോമീറ്റർ അകലെ ഹാമിർപുരിലേക്കാണ് ഒഴുകിയെത്തിയത്. വയലിലേക്ക് പോകുന്നതിനിടെ കാൽവഴുതി വീണാണ് അപകടത്തിൽപ്പെട്ടത്. ഹാമിർപുരിൽവെച്ച് കരച്ചിൽ കേട്ട ബോട്ട് തൊളിലാളികൾ ജയ്ദേവിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്