ദേശീയം

ഞെട്ടിക്കുന്ന ക്രൂരത ; ഉറങ്ങിക്കിടന്ന പെണ്‍കുട്ടികളെ വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്തു; കീടനാശിനി കൊടുത്ത് കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തശേഷം വിഷം കൊടുത്ത് കൊലപ്പെടുത്തി. സോനിപത്ത് ജില്ലയിലെ കുണ്ട്‌ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേസില്‍ നാലുപേര്‍ പൊലീസ് പിടിയിലായി. 

ഓഗസ്റ്റ് ആറിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 14,16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് നാലംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. തൊഴിലാളിയായ അമ്മയ്‌ക്കൊപ്പം താമസിച്ചുവരികയായിരുന്നു കുട്ടികള്‍. 

മകനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് അമ്മയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അക്രമികള്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. ഇതിനുശേഷം കയ്യില്‍ കരുതിയ കീടനാശിനി ബലമായി കുട്ടികളെക്കൊണ്ട് കുടിപ്പിക്കുകയായിരുന്നു. 

നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോയത്. പാമ്പു കടിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ ബോധരഹിതരായതെന്നാണ് അമ്മ അയല്‍ക്കാരോട് പറഞ്ഞത്. ആശുപത്രിയില്‍ വെച്ച് കുട്ടികള്‍ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷം അകത്തു ചെന്നാണ് മരണമെന്നും ക്രൂരമായി പീഡനത്തിന് ഇരയായതായും വ്യക്തമാക്കിയിട്ടുണ്ട്. 

സംഭവത്തില്‍ അരുണ്‍ പണ്ഡിറ്റ്, സുഹാഗ്, പുഖന്‍, ഫൂല്‍ ചന്ദ് എന്നിവര്‍ അറസ്റ്റിലായതായി സോനിപത്ത് പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളുടെ വീടിന് അടുത്താണ് പ്രതികള്‍ താമസിച്ചിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്