ദേശീയം

കൗമാരക്കാരിയെ പീഡിപ്പിച്ച പ്രതി ജാമ്യത്തില്‍; പിതാവും സുഹൃത്തും ചേര്‍ന്ന് വെട്ടിക്കൊന്നു; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്‌

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. 32കാരനായ കനക്‌നഗര്‍ സ്വദേശി വിജയ് മേറാണ് കൊല്ലപ്പെട്ടത്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്തും ചേര്‍ന്ന് രാജ്‌കോട്ടിലെ സന്ത് കബീര്‍ റോഡില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

വ്യാഴാഴ്ച രാത്രി സുഹൃത്തിനൊപ്പം ഇരിക്കവെയാണ് ബൈക്കിലെത്തിയ പെണ്‍കുട്ടിയുടെ പിതാവും സുഹൃത്തും ചേര്‍ന്ന് വിജയ്‌യെ വെട്ടിക്കൊന്നത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റു ചെയ്തു. വെട്ടിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

2020 ഒക്ടോബറില്‍, പ്രായപൂര്‍ത്തിയാകാത്ത മകളെ വിജയ് തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട്, അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 2021 മാര്‍ച്ചില്‍ ജുനഗഡില്‍നിന്ന് ഇരുവരെയും കണ്ടെത്തി. വിജയ്‌യെ അറസ്റ്റു ചെയ്യുകയും പീഡനത്തിന് കേസെടുക്കുകയും ചെയ്തു. അന്നുമുതല്‍ ജയിലിലായിരുന്ന വിജയ് ആഴ്ചകള്‍ക്ക് മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി