ദേശീയം

അയല്‍ക്കാരനുമായി 'വഴിവിട്ട' ബന്ധം; ഭാര്യയെ സംശയം; സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തു; ഒളിവില്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയോട് ഭര്‍ത്താവിന്റെ കൊടും ക്രൂരത. പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് സ്ത്രീയുടെ സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തു. മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയില്‍ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 

അന്‍പത്തിയഞ്ചുകാരനാണ് കേസിലെ പ്രതിയെന്ന് പൊലിസ് പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭര്‍ത്താവിന്റെ ക്രൂരത. ഇതേതുടര്‍ന്ന് ഇയാള്‍ ഭാര്യയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും പതിവായിരുന്നു. അന്നേദിവസം വിവാഹേതരബന്ധത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ആദ്യം സ്ത്രീയെ മര്‍ദ്ദിക്കുകയും പിന്നീട് ഇയാള്‍ സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കുകയുമായിരുന്നെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അനില്‍ സോങ്കര്‍ പറഞ്ഞു.

മൂര്‍ച്ചയുള്ള അലൂമിനിയം കമ്പികൊണ്ടാണ് സ്വകാര്യഭാഗം തുന്നിച്ചേര്‍ത്തതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്. അദ്ദേഹത്തിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്