ദേശീയം

വീട്ടില്‍ പെണ്‍കുട്ടി തനിച്ചായി; വൈദ്യുതി റീഡിങ് രേഖപ്പെടുത്താന്‍ എത്തിയ ആള്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വൈദ്യുതി മീറ്റര്‍ രേഖപ്പെടുത്താന്‍ എത്തിയ ആള്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ഹബീബ്ഗഞ്ച് ഏരിയയിലാണ് സംഭവം.

മീറ്റര്‍ രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രക്ഷിതാക്കള്‍ സമീപപ്രദേശത്ത്‌ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. സഹോദരന്‍ പുറത്ത് ജോലിക്കായി പോയിരുന്നു. ഈ സമയത്താണ് സോനു വര്‍മ എന്നയാള്‍ മീറ്റര്‍ റിഡിങ്ങിനായി വീട്ടിലെത്തിയത്. 

വീട്ടിലെത്തിയ വൈദ്യുതി ജീവനക്കാരന്‍ ആദ്യം പെണ്‍കുട്ടിയോട് ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെട്ടു. അത് നല്‍കിയ ശേഷം വീണ്ടും വെള്ളത്തിനായി ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ പോയപ്പോള്‍ അയാളും വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടി ഒച്ചവെച്ചതോടെ അയല്‍വാസിയായ ഒരു സ്ത്രീ ഓടിയെത്തി. ഇവര്‍ അയല്‍വാസികളെ വിളിച്ചുകൂട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തിയതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്