ദേശീയം

'പശു ഞങ്ങൾക്ക് മാതാവ്, ഇക്കാര്യം സംസാരിച്ചാൽ ചിലർക്ക് അത് കുറ്റം പോലെ'- പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

വാരാണസി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം മണ്ഡലമായ വാരാണസിയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചത്. വാരാണസി മണ്ഡലത്തിൽ 870 കോടിയോളം ചെലവുവരുന്ന 22 പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങുകളാണ് നടന്നത്. 

'പശുക്കളേക്കുറിച്ച് സംസാരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം എന്തോ കുറ്റം പോലെയാണ്. പക്ഷേ ഞങ്ങളെ സംബന്ധിച്ച് പശു മാതാവാണ്. രാജ്യത്തെ ക്ഷീരോത്പാദന മേഖലയെ വികസിപ്പിക്കുകയെന്നത് സർക്കാരിന്റെ പ്രധാന കർമ്മ പരിപാടികളിൽ ഒന്നാണ്. പശുക്കളേയും എരുമകളേയും കളിയാക്കുകയും അവരെക്കുറിച്ച് തമാശ പറയുകയും ചെയ്യുന്നവർ, രാജ്യത്ത് എട്ട് കോടിയോളം ആളുകളുടെ ഉപജീവന മാർഗം പശുക്കളാണെന്ന് മറക്കരുത്'- പ്രധാനമന്ത്രി പറഞ്ഞു. 

കഴിഞ്ഞ ആറ്, ഏഴ് വർഷകാലയളവിൽ രാജ്യത്ത് ക്ഷീരോത്പാദന മേഖലയിൽ 45 ശതമാനത്തോളം വളർച്ച നേടാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധവള വിപ്ലവത്തിലുണ്ടായിട്ടുള്ള പുതിയ ഊർജത്തിന് രാജ്യത്തെ കർഷകരുടെ ജീവിത സാഹചര്യത്തിൽ വലിയ മാറ്റം കൊണ്ടുവരാനാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പത്ത് കോടിയോളം വരുന്ന ചെറുകിട കർഷകർക്ക് മൃഗ സംരക്ഷണത്തിലൂടെ നേട്ടം കൈവരിക്കാൻ കഴിയും. ഇന്ത്യയിലെ ക്ഷീരോത്പന്നങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ പോലും വലിയ വിപണിയുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്