ദേശീയം

'ആരും തയ്യാറായില്ല', 80കാരന്റെ മൃതദേഹം തോളിലേറ്റി വനിതാ എസ്‌ഐ, അഭിനന്ദന പ്രവാഹം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രയില്‍ ഭവനരഹിതനായ 80കാരന്റെ മൃതദേഹം തോളിലേറ്റിയ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ക്ക് അഭിനന്ദനപ്രവാഹം. ഒരു കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ സ്‌ട്രെച്ചറുമായി നടന്നത്. ആരും മൃതദേഹം പിടിക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് എസ്‌ഐ കോട്ടുരു സിരിഷ മുന്നിട്ടിറങ്ങിയത്.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. അജ്ഞാതന്‍ മരിച്ചു കിടക്കുന്നു എന്ന വിവരം അറിഞ്ഞാണ് കാസിബുഗ്ഗ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കോട്ടുരു സിരിഷ കോണ്‍സ്റ്റബിള്‍മാരെയും കൂട്ടി സ്ഥലത്തെത്തിയത്. സ്വന്തമായി വീടില്ലാത്ത 80കാരന്‍ ഭിക്ഷക്കാരനാണ് എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കൃഷിയിടത്തില്‍ നിന്ന് വാഹനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ റോഡ് സൗകര്യം ഇല്ല. മൃതദേഹം കൊണ്ടുപോകാന്‍ ആരെങ്കിലും മുന്നിട്ടിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഗ്രാമവാസികള്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോട്ടുരു സിരിഷയുടെ നേതൃത്വത്തില്‍ സ്‌ട്രെച്ചറില്‍ മൃതദേഹം വാഹനത്തിലേക്ക് കൊണ്ടുപോയത്. പട്ടിണി കിടന്ന് മരിക്കാനാണ് സാധ്യതയെന്ന് സിരിഷ പറയുന്നു.

25 മിനിറ്റിനുള്ളില്‍ മൃതദേഹം പൊലീസ് വാഹനത്തില്‍ കയറ്റി. 12 വയസുള്ള കുട്ടിയുടെ അമ്മ കൂടിയാണ് സിരിഷ. വിശാഖപട്ടണം സ്വദേശിനിയായ സിരിഷയ്ക്ക് ഫാര്‍മസിയിലാണ് ബിരുദം. അച്ഛന്റെ ആഗ്രഹപ്രകാരമാണ് പൊലീസ് സേനയില്‍ ചേര്‍ന്നതെന്ന് സിരിഷ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു