ദേശീയം

75കാരന്റെ ശരീരത്തിലൂടെ വാഹനങ്ങള്‍ ഒന്നൊന്നായി കയറിയിറങ്ങി; നടുറോഡില്‍ അവശേഷിച്ചത് അസ്ഥികഷ്ണങ്ങള്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വാഹനങ്ങള്‍ ഒന്നൊന്നായി കയറിയിറങ്ങിയ നിലയില്‍ 75കാരന്റെ മൃതദേഹം കണ്ടെത്തി. വസ്ത്രവും ഏതാനും അസ്ഥികഷ്ണങ്ങളും മാത്രമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. വസ്ത്രം ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരനാണ് വിവരം പൊലീസിനെ അറിയിച്ചത്.

റാവ ജില്ലയിലാണ് സംഭവം. രണ്ടു ദിവസം മുന്‍പാണ് അപകടം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെന്ന് വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയ പൊലീസ് ഏതാനും അസ്ഥികഷ്ണങ്ങളാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. 75 വയസുകാരനായ സമ്പത്‌ലാലിന്റെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

മകളെ കാണാന്‍ വ്യാഴാഴ്ച പോയതാണ് സമ്പത്‌ലാല്‍. വീട്ടില്‍ തിരിച്ച് എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ 75കാരനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അപകടം നടന്ന ഹൈവേയുടെ അരികില്‍ വൈദ്യുതി വെളിച്ചം ഇല്ല. അതിനാല്‍ വാഹനങ്ങള്‍ തുടര്‍ച്ചയായി മൃതദേഹത്തില്‍ കയറിയിറങ്ങിയത് കൊണ്ടാകാം ഏതാനും ശരീരാവിശിഷ്ടങ്ങള്‍ മാത്രം അവശേഷിച്ചതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം