ദേശീയം

വഴിയിലുറങ്ങിയ അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്തു, ബാല്‍ക്കണിയിലിരുന്ന് 18 കാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി , സമൂഹമാധ്യമത്തില്‍, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : നിരാലംബരായി തെരുവില്‍ താമസിക്കുന്ന അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഡല്‍ഹി വാസിപൂര്‍ ജെജെ കോളനിയിലാണ് സംഭവം. അതിക്രമത്തിന്റെ വീഡിയോ ബാല്‍ക്കണിയിലിരുന്ന് ക്യാമറയിലാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഡിസംബര്‍ 29, 30 തീയതികളിലായിരുന്നു അതിക്രമം നടന്നത്. ജനുവരി മൂന്നിന് സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതിന് പിന്നാലെ പൊലീസ് ശക്തമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും കുറ്റക്കാരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു. 

സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച പൊലീസ്, ഇരകളെ കണ്ടെത്തുന്നതിനായി പൊലീസ് ബസ് സ്റ്റേഷനുകള്‍, മെട്രോ സ്‌റ്റേഷനുകള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍, തുടങ്ങിയ ഇടങ്ങളിലെല്ലാം അന്വേഷണം വ്യാപിപ്പിച്ചു. തുടര്‍ന്ന് ഇരകളായ സ്ത്രീകളെ കണ്ടെത്തുകയും ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 35 കാരിയായ അമ്മയെയും 18 കാരിയായ മകളെയുമാണ് പീഡിപ്പിച്ചത്. 

ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ജഹാംഗീര്‍ പുരി സ്വദേശിയായ 22 കാരന്‍ സോനു, ജെ ജെ കോളനി നിവാസി അമിത് 24 എന്നിവര്‍ അറസ്റ്റിലായത്. വാസിപൂരിലെ ജെജെ കോളനിയിലെ വീടിന്റെ ബാല്‍ക്കണിയിലിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ 18 കാരന്‍ റിതിക്കിനെയും പൊലീസ് തിരിച്ചറിയുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍