ദേശീയം

'അവന്‍ ഒരു ആടായിരുന്നു, പോകേണ്ടിടത്തേയ്ക്ക് വിട്ടു'; എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് അമ്മ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: എട്ട് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുഞ്ഞ് ആടാണെന്ന് പറഞ്ഞ് കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഭോപ്പാലിലെ അശോക് നഗര്‍ ജില്ലയിലാണ് സംഭവം. രശ്മി ലോധി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. 

"അവന്‍ ഒരാടായിരുന്നു, ഞാന്‍ അവനെ പോകേണ്ടിടത്തേയ്ക്ക് വിട്ടയച്ചു" , രക്തത്തില്‍ കുളിച്ച കുഞ്ഞിന്റെ ജഡവുമായി വീട്ടിലേക്കെത്തിയ രശ്മി പറഞ്ഞതിങ്ങനെ. രശ്മിയുടെ അച്ഛനാണ് സംഭവം പൊലീസിലറിയിച്ചത്.

ശനിയാഴ്ച കുഞ്ഞുമായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ രശ്മി മണിക്കൂറുകള്‍ക്ക് ശേഷമാണ് മടങ്ങിയെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് ചോര ഒലിക്കുകയായിരുന്നു. കുടുംബം ആദ്യം സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പിറ്റേന്ന് രാവിലെ പൊലീസിനെ വിവരമറിയിച്ചു. 

ഹൈവേക്ക് സമീപം കുഞ്ഞിനെ കിടത്തി കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.കൊലപാതകത്തിനുപയോഗിച്ച കോടാലി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. രശ്മിയുടെ മാനസിക നില തകരാറിലാണെന്നും നിലവില്‍ ആശുപത്രിയിലാണെന്നും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ