ദേശീയം

ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു; ദേഷ്യം പിടിച്ച അച്ഛന്‍ എട്ടുവയസുകാരനെ അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന് എട്ടുവയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

രാജ്‌ക്കോട്ട് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. പാര്‍പ്പിട സമുച്ചയത്തില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശിയായ സിദ്ധരാജ് ഭുല്ലാണ് പ്രതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ കുട്ടി വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണം. ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന വടി ഉപയോഗിച്ച് കഠിനമായി തല്ലുകയായിരുന്നു. തുടര്‍ന്ന് ഭിത്തിയില്‍ ചേര്‍ത്ത് ഇടിപ്പിച്ചതായും പൊലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു. കുട്ടിക്ക് ഒന്നിലധികം പരിക്കേറ്റതായി പൊലീസ് പറയുന്നു. മരണത്തിനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. കളിക്കുമ്പോള്‍ വീണാണ് കുട്ടിക്ക് പരിക്ക് പറ്റിയതെന്നാണ് അച്ഛന്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ നിരന്തരം ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല