ദേശീയം

മൂത്രം കുടിപ്പിച്ചു, പല്ല് അടിച്ച് തകര്‍ത്തു; അച്ഛനും മകനും നേരെ ആള്‍ക്കൂട്ട ആക്രമണം, വംശീയാധിക്ഷേപം 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാള്‍ക്കും മകനും നേരെ ആള്‍ക്കൂട്ടാക്രമണം. സംഘം ചേര്‍ന്ന് രണ്ടുപേരെയും മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി. അച്ഛനും മകനും നേരെ വംശീയാധിക്ഷേപം നടത്തിയതായും പരാതിയില്‍ പറയുന്നു. മുന്‍ വൈരാഗ്യമാണ് ഇതിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബാര്‍മറിലാണ് സംഭവം. പലചരക്കു കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം. 15 പേര്‍ ചേര്‍ന്നാണ് അച്ഛനെയും മകനെയും മര്‍ദ്ദിച്ചത്. തുടര്‍ന്ന് മൂത്രം കുടിപ്പിച്ചതായും പരാതിയില്‍ പറയുന്നു. 

മര്‍ദ്ദനത്തില്‍ അച്ഛന്‍ റായ്ചന്ദ് മേഘ്വാളിന്റെ തലയിലേറ്റ അടിയില്‍ പല്ല് നഷ്ടമായി. മകന്‍ രമേഷിന്റെ കാല്‍ തല്ലിയൊടിച്ചു. കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ബാര്‍മര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇരുവരുടെയും പരാതിയില്‍ 15 പേര്‍ക്കെതിരെ കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു