ദേശീയം

കയ്യില്‍ ഒന്‍പത് ലക്ഷം രൂപ; താഴെ പ്രളയ ജലം, ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന്‍ ബസിന് മുകളില്‍ കഴിച്ചുകൂട്ടിയത് ഏഴ് മണിക്കൂര്‍

സമകാലിക മലയാളം ഡെസ്ക്


റായ്ഘട്ട്: മഹാരാഷ്ട്രയിലെ പ്രളയത്തിനിടെ ബസിന് മുകളില്‍ ഒമ്പത് ലക്ഷം രൂപയുമായി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ ഇരുന്നത് ഏഴ് മണിക്കൂര്‍. റായ്ഘട്ട് ജില്ലയിലെ ചിപ്‌ലന്‍ ഡിപ്പോ മാനേജരായ രന്‍ജീത് രാജെ ശിര്‍കെയാണ് ഏഴു മണിക്കൂര്‍ ബസിന് മുകളില്‍ കഴിഞ്ഞത്. വെള്ളം കയറാത്ത ഒരേയൊരു സ്ഥലമായതിനാലാണ് ബസിന് മുകളില്‍ കയറാന്‍ തീരുമാനിച്ചതെന്ന് രന്‍ജീത് പറയുന്നു. 

'മിനിറ്റുവച്ച് വെള്ളം ഉയര്‍ന്നുവരികയായിരുന്നു. പണം ഓഫീസില്‍ സൂക്ഷിച്ചിരുന്നെങ്കില്‍ ഒഴുകിപ്പോയെനെ. എനിക്കതിന്റെ ഉത്തരവാദിത്തമുണ്ട്. പണം സംരക്ഷിക്കുക എന്നത് എന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്' -രന്‍ജീത് പറയുന്നു. ബസിന് മുകളില്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ട ദിവസം വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അദ്ദേഹത്തിനൊപ്പം മറ്റു ചില ജീവനക്കാരും ബസിനു മുകളില്‍ അഭയം തേടിയിരുന്നു. പിന്നീട് മറ്റൊരു സുരക്ഷിത താവളത്തിലേക്ക് മാറിയ ഇവര്‍, പണം ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലേക്ക് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം