ദേശീയം

കോവിഡ് മൂന്നാം തരംഗം വൈകിയേക്കും, വാക്‌സിനേഷന്‍ വേഗത്തിലാക്കണം; കുട്ടികളുടെ വാക്‌സിന്‍ ജൂലൈ അവസാനം: വിദഗ്ധ സമിതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം വൈകാന്‍ സാധ്യതയെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഐസിഎംആര്‍ പഠനം പറയുന്നത് മൂന്നാം തരംഗം വൈകുമെന്നാണ്. ഇത് അവസരമായി കണ്ട് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിലാണ് രാജ്യം. രണ്ടാം തരംഗത്തേക്കാള്‍ കൂടുതല്‍ രൂക്ഷമാകുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. കോവിഡ് മൂന്നാം തരംഗം എന്നു വരുമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. മൂന്നാം തരംഗം വൈകുമെന്നാണ് ഐസിഎംആര്‍ പഠനം പറയുന്നതെന്ന് ഡോ എന്‍  കെ അറോറ പറയുന്നു. അങ്ങനെയങ്കില്‍ ആറു മുതല്‍ എട്ടുമാസം വരെ സമയം ലഭിക്കും. ഇതിനകം എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വരുംദിവസങ്ങളില്‍ പ്രതിദിനം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. ഇതിന് വേണ്ടിയുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില്ലയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം ഏകദേശം പൂര്‍ത്തിയായി. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യമോ കുട്ടികള്‍ക്ക് സൈഡഡ് കാഡില വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് വാക്‌സിനെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി