ദേശീയം

17കാരി ഗര്‍ഭിണിയായി; വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചു; കാമുകനും സുഹൃത്തും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: പതിനേഴുകാരിയായ ഗര്‍ഭിണിയെ നദീതീരത്ത് കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ പാമു ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുമാണ് അറസ്റ്റിലായത്. 

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ കാമുകനോട് വിവാഹം കഴിക്കാനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അതിനിടെ ഗര്‍ഭച്ഛിദ്രം നടത്തുന്നതിനായി ഇവര്‍ ഒരു നഴ്‌സിനെ സമീപിക്കുകയും ചെയ്തു. ഇതിനായി പതിനായിരം രൂപ ചെലവ് വരുമെന്ന് നഴ്‌സ് അറിയിച്ചു. എന്നാല്‍ ആവശ്യമായ പണം കണ്ടെത്താന്‍ യുവാവിന് കഴിയാതെ വന്നതോടെ കൊല നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ഫെബ്രുവരി 21ന് പെണ്‍കുട്ടിയെ അജ്ഞാത സ്ഥലത്തെത്തിച്ച ശേഷം കഴുത്തില്‍ കത്തിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം ഇവര്‍ മൃതദേഹം നദീതീരത്ത് കുഴിച്ചിടുകയായിരുന്നു.ഫെബ്രുവരി 27നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ