ദേശീയം

വീടിന് മുന്നില്‍ മാലിന്യം തള്ളി, ചോദ്യം ചെയ്തപ്പോള്‍ കൊല്ലുമെന്ന് അയല്‍വാസിയുടെ ഭീഷണി; 11കാരി ജീവനൊടുക്കി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ വീടിന് മുന്നില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിന് അയല്‍വാസി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ ഭയന്ന് 11കാരി ജീവനൊടുക്കി. സംഭവത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് വീടിന് മുന്‍പില്‍ മാലിന്യം തള്ളിയിരിക്കുന്നത് 11കാരിയുടെയും അമ്മയുടെയും ശ്രദ്ധയില്‍പ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസിയെ ഇരുവരും ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ അസഭ്യം പറഞ്ഞ അയല്‍വാസി മകളെ കൊല്ലാന്‍ വരെ മടിക്കില്ലെന്ന് ഭീഷണിയും മുഴക്കി. ഇതില്‍ ഭയന്ന് വിറച്ചാണ് 11കാരി തൂങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ അമ്മ ബന്ധുവിന്റെ വീട്ടില്‍ പോയി. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അയല്‍വാസിക്കെതിരെ കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്