ദേശീയം

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂലില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ്, ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായ സിന്‍ഹ മമത ബാനര്‍ജിക്കൊപ്പം എത്തിയത്.

ബിജെപി നേതൃനിരയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന യശ്വന്ത് സിന്‍ഹ നരേന്ദ്ര മോദി പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയ ശേഷം വിമത പക്ഷത്തായിരുന്നു. ഇന്ന് കൊല്‍ക്കത്തയില്‍ തൃണമൂല്‍ ഓഫിസില്‍ എത്തിയാണ് സിന്‍ഹ അംഗത്വം സ്വീകരിച്ചത്.

അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് സമവായത്തില്‍ വിശ്വസിച്ചിരുന്ന ബിജെപി ഇപ്പോള്‍ കീഴടക്കലിന്റെ രീതിയിലാണ് മുന്നോട്ടുപോവുന്നതെന്ന് സിന്‍ഹ പറഞ്ഞു. അകാലിദളും ബിജെഡിയും ബിജെപിയോട് വേര്‍ പിരിഞ്ഞു. ഇപ്പോള്‍ ആരാണ് അവരുടെ  ഒപ്പമുള്ളതെന്ന് സിന്‍ഹ ചോദിച്ചു. 

രാജ്യം അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. ജനാധിപത്യത്തിന്റെ കരുത്ത് എന്നാല്‍ അതിലെ സ്ഥാപനങ്ങളുടെ ശക്തിയാണ്. ഇപ്പോള്‍ ജൂഡീഷ്യറി അടക്കം ആ സംവിധാനങ്ങളെല്ലാം ദുര്‍ബലമായിരിക്കുന്നുവെന്ന് സിന്‍ഹ വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി