ദേശീയം

അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞ് വഴക്കിട്ടു; 78കാരനായ ഭര്‍ത്താവിനെ 71കാരി കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ്: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച 78വയസ്സുകാരനായ ഭര്‍ത്താവിനെ 71കാരി കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. അമൃത്‌ലാല്‍ പട്ടേല്‍ എന്ന റിട്ടയേര്‍ഡ് എഞ്ചിനിയര്‍ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് വിവാഹിതരായ രണ്ട് പെണ്‍മക്കളുണ്ട്. 

ലക്ഷ്മിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച പട്ടേല്‍,നിരന്തരം ഇത് പറഞ്ഞ് വഴക്കിടുമായിരുന്നു. തിങ്കളാഴ്ച ലക്ഷ്മി ക്ഷേത്രത്തില്‍ പോയി മടങ്ങിയെത്തിയപ്പോള്‍, കാമുകനെ കാണാന്‍ പോയതാണ് എന്ന് പറഞ്ഞ് അമൃത്‌ലാല്‍ വഴക്കിട്ടു. 

ഭക്ഷണം കഴിക്കുന്ന സമയത്തും ഇതേ കാര്യം പറഞ്ഞ് രണ്ടാളും വീണ്ടും വഴക്കിട്ടു. മരത്തടി കൊണ്ട് ഇയാള്‍ ലക്ഷ്മിയെ മര്‍ദിക്കുകയും ചെയ്തു. പിന്നാലെ മരത്തടി പിടിച്ചു വാങ്ങി ലക്ഷ്മി ഭര്‍ത്താവിനെ തിരിച്ചടിക്കുകയായിരുന്നു. നിലത്ത് വീണ അമൃത്‌ലാലിന് ഗുരുതരമായി പരിക്കേറ്റു. ഇതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''