ദേശീയം

കല്യാണം പാതിവഴിയില്‍ തടസ്സപ്പെടുത്തി, വധുവരന്മാരെ 'ആട്ടിയോടിച്ചു', അനുമതി രേഖ കീറിക്കളഞ്ഞു; ജില്ലാ കലക്ടറിന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയില്‍ കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ കല്യാണം തടസ്സപ്പെടുത്തിയ ജില്ലാ കലക്ടറിന് സസ്‌പെന്‍ഷന്‍. പടിഞ്ഞാറന്‍ ത്രിപുരയുടെ ജില്ലാ കലക്ടറിന് സൈലേഷ് കുമാറിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കല്യാണം പാതിവഴിയില്‍ വച്ച് സൈലേഷ് കുമാര്‍ തടസ്സപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സൈലേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈലേഷ് കുമാര്‍ അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന് നിയമം നടപ്പാക്കാന്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് സമിതി മുന്‍പാകെ സൈലേഷ് കുമാര്‍ ബോധിപ്പിച്ചത്.

അഗര്‍ത്തലയിലാണ് സംഭവം നടന്നത്. ത്രിപുര ഇന്‍ഡിജന്‍സ് പ്രോഗസീവ് റീജിണല്‍ അലയന്‍സ് ചെയര്‍മാന്റെ ഉടമസ്ഥതയിലുള്ള കല്യാണ വേദിയിലാണ് ജില്ലാ കലക്ടര്‍ വിവാഹം തടഞ്ഞത്. ഉടന്‍ തന്നെ വേദി വിട്ടുപോകാന്‍ വധുവരന്മാരോടും കുടുംബാംഗങ്ങളോടും സൈലേഷ് കുമാര്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. കോവിഡ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി അതിഥികളെ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാനും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു. കല്യാണം നടത്താന്‍ അധികൃതര്‍ നല്‍കിയ അനുമതി രേഖ കാണിച്ചപ്പോള്‍ അത് ജില്ലാ കലക്ടര്‍ കീറിക്കളയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം