ദേശീയം

വന്നില്ല, ഒരാളു പോലും; ഏകയായി ഭര്‍ത്താവിന്റെ ചിതയ്ക്കു തീകൊളുത്തി യുവതി

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: കോവിഡ് ബാധിച്ച് മരിച്ചതോടെ സംസ്‌കരിക്കാന്‍ ബന്ധുക്കളാരും എത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ മൃതദേഹം ഒറ്റയ്ക്ക് സംസ്‌കരിച്ച് നാല്‍പ്പതുകാരി. ബിഹാറിലെ ദര്‍ബംഗ ജില്ലയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

45കാരനായ ഹരികാന്ത് റായാണ് കോവിഡ് ബാധിച്ച മരിച്ചത്. കാന്‍പൂര്‍ സ്വദേശിയായ ഇയാള്‍ക്ക് ഗ്രാമത്തിലെ ഒരു മതപരമായ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയാണ് വൈറസ് ബാധ  സ്ഥിരീകരിച്ചത്. കടുത്തപനിയെ തുടര്‍ന്ന് ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ദര്‍ബംഗയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വ്യാഴാഴ്ച ഇയാള്‍ മരിച്ചു. 

ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചതോടെ യുവതി ബന്ധുക്കളുടെ സഹായം തേടി. എന്നാല്‍ വൈറസ് ബാധ ഭയന്ന് ആരും സഹായത്തിനെത്തിയില്ല. പതിനെട്ട് മണിക്കൂര്‍ നേരമാണ് ഇയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്്. ഒടുവില്‍ യുവതി തന്നെ ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. 

യുവതിയുടെ അവസ്ഥ മനസിലാക്കിയ കബീര്‍ സേവ സന്‍സ്ഥാന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയതു. പിപിഇ കിറ്റ് ധരിച്ച് സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ യുവതി ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'