ദേശീയം

എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനകമ്പനികളിൽ സൈബർ ആക്രമണം; 45 ലക്ഷം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. എയർ ഇന്ത്യ ഉൾപ്പെടെ 5 വിമാനകമ്പനികൾക്ക് നേരെയാണ് സൈബർ ആക്രമണം നടന്നത്. 

എയർ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് സീത എന്ന കമ്പനിയാണ്. ഈ കമ്പനിയാണ് സൈബർ ആക്രമണത്തിന് ഇരയായത്. 2011 മുതൽ 2021 ഫെബ്രുവരി വരെയുള്ള വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ടുകൾ. യാത്രക്കാരുടെ ക്രഡിറ്റ് കാർഡ്, പാസ്പോർട്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നവയിൽ ഉൾപ്പെടുന്നു. 

സംഭവത്തിൽ അന്വേഷണം നടക്കുകയാണ് എന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ഡാറ്റ ചോർച്ച നടന്നതായി എയർ ഇന്ത്യ ഇമെയിൽ വഴി യാത്രക്കാരെ അറിയിച്ചു. എയർ ഇന്ത്യക്ക് പുറമേ യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ ഈ കമ്പനിയെ ആശ്രയിക്കുന്ന മറ്റ് വിമാന സർവീസ് കമ്പനികളും ഡാറ്റ് ചോർച്ചയ്ക്ക് ഇരയായതായാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'