ദേശീയം

ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ് സ്ഥിരീകരിച്ച രോഗി മരിച്ചു; മറ്റൊരാളുടെ താടിയെല്ല് പകുതി നീക്കം ചെയ്തു

സമകാലിക മലയാളം ഡെസ്ക്


ലക്നൗ: ഒരേ സമയം ബ്ലാക്ക്, യെല്ലോ, വൈറ്റ് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗി മരിച്ചു. കുമാർ സിങ് എന്നയാളാണ് ഗാസിയാബാദിലെ ആശുപത്രിയിൽ മരിച്ചത്. നേരത്തെ കോവിഡ് ബാധിതനായിരുന്നു. 59 വയസായിരുന്നു

രക്തത്തിൽ വിഷാംശം കൂടുതലാകുന്ന ടോക്സിമിയ എന്ന അവസ്ഥയെ തുടർന്നാണ് കുമാർ സിങ് മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. മേയ് 24ന് എൻഡോസ്കോപ്പി പരിശോധനയിലാണ് ഇയാളിൽ മൂന്ന് തരം ഫംഗസ് ബാധയും കണ്ടെത്തിയത്.

മഞ്ഞ ഫംഗസ് ബാധിച്ച 59 കാരനായ മറ്റൊരാൾ ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇയാളുടെ തലച്ചോറിനെയാണ് ഫംഗസ് ബാധിച്ചത്. താടിയെല്ല് പകുതിയോളം നീക്കം ചെയ്യേണ്ടി വന്നതായും ഡോക്ടർ പറയുന്നു.

ഗാസിയാബാദിൽ 65 പേർക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 31 പേർ രോഗമുക്തി നേടിയതായും 33 പേർ ചികിത്സയിൽ തുടരുകയാണെന്നും ജില്ല മജിസ്ട്രേറ്റ് അജയ് ശങ്കർ പാണ്ഡേ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി