ദേശീയം

കോയമ്പത്തൂരില്‍ രണ്ടുപേര്‍ക്ക് പന്നിപ്പനി; ജാഗ്രതാനിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ വ്യത്യസ്ത കേസുകളിലായി രണ്ടു പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. കോയമ്പത്തൂരില്‍ ഈ വര്‍ഷം ആദ്യമായാണ് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. പന്നിപ്പനി ബാധിച്ച ഇരുവരും ചികിത്സയില്‍ കഴിയുന്നതായി കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. 

പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ, അതീവ ജാഗ്രതാനിര്‍ദേശമാണ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചത്. എല്ലാവരോടും നിര്‍ബന്ധമായി മാസ്‌ക് ധരിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു. ആര്‍ എസ് പുരം, പീളമേട് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പ്രായമുള്ള സ്ത്രീകള്‍ക്കാണ് രോഗം ബാധിച്ചത്. 

കോവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ, പരിശോധിച്ചപ്പോഴാണ് പന്നിപ്പനിയാണെന്ന് കണ്ടെത്തിയത്. എന്നാല്‍ കോവിഡ് നെഗറ്റീവാണ്. ഇരുവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷിച്ച് വരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്