ദേശീയം

ചികിത്സയ്‌ക്കെത്തിയ 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രമുഖ എല്ലുരോഗ വിദഗ്ധന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചികിത്സയ്‌ക്കെത്തിയ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറും ആശുപത്രി മാനേജറും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കാരൂര്‍ ജിസി ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം. അറിയപ്പെടുന്ന എല്ലുരോഗ വിദഗ്ധനായ ഡോ. രജനീകാന്ത്, മാനേജര്‍ ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്.

ആശുപത്രിയിലെ അക്കൗണ്ട് സെക്ഷനിലെ ജീവനക്കാരിയായ യുവതിയുടെ മകളെയാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. നവംബര്‍ 13നാണ് പെണ്‍കുട്ടിയുടെ അമ്മ കാരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കും മാനേജര്‍ക്കുമെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു. അതിന് പിന്നാലെ മാനേജര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ ഡോക്ടര്‍ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡോക്ടറെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ റിമാന്‍ഡ് ചെയ്ത് കാരൂര്‍ ജയിലിലടച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു