ദേശീയം

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ്, ശനിയാഴ്ചയോടെ തീരത്ത് വീശിയടിക്കും; അതിതീവ്രമഴയ്ക്ക് സാധ്യത, ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് കര കയറുന്ന ആന്ധ്രാപ്രദേശിന് ഭീഷണിയായി ചുഴലിക്കാറ്റ്. ശനിയാഴ്ച രാവിലെ ആന്ധ്രാ, ഒഡീഷ തീരങ്ങളില്‍ ചുഴലിക്കാറ്റ് വീശിയടിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ദക്ഷിണ തായ്‌ലന്‍ഡിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 12 മണിക്കൂറിനകം ഇത് ആന്‍ഡമാന്‍ കടല്‍ ലക്ഷ്യമാക്കി നീങ്ങിയേക്കും. പിന്നീട് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തീവ്രമാകാന്‍ സാധ്യതയുണ്ട്. 

വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയിലും സമീപത്തുള്ള കിഴക്ക് മധ്യ മേഖലയിലും നിലക്കൊള്ളുന്ന തീവ്രന്യൂനമര്‍ദ്ദം, തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് നിലക്കൊള്ളുന്ന ചുഴലിക്കാറ്റ് ഡിസംബര്‍ നാലോടെ ആന്ധ്രാ, ഒഡീഷ തീരങ്ങളില്‍ എത്തും. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ആന്ധ്രാ, ഒഡീഷ, ബംഗാള്‍ തീരങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി