ദേശീയം

എല്ലാവർക്കും സൗജന്യ വാക്സിൻ എടുക്കണ്ടേ? ഇന്ധന വില കൂട്ടുന്നതിന് വിചിത്ര വാദവുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ധന വില വർധനവിൽ പുതിയ വിചിത്ര ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി. ഡീസലിനും പെട്രോളിനുമെല്ലാം വില കൂട്ടുന്നത് സൗജന്യ വാക്സിൻ നൽകാനാണെന്നാണ് മന്ത്രി രാമേശ്വർ തെളിയുടെ വാക്കുകൾ. 

''ഇന്ധനവില വർധിച്ചിട്ടില്ല, നികുതി ഏർപ്പെടുത്തുന്നതാണ് കൂട്ടിയത്. എല്ലാവർക്കും സൗജന്യ വാക്സിൻ എടുക്കണ്ടേ? അതിനുള്ള പണം എവിടെ നിന്നും ലഭിക്കും. നിങ്ങൾ പണമടക്കുന്നില്ലല്ലോ? ഇങ്ങനൊക്കെയാണ് പണം വരുന്നത്''. ഹിമാലയത്തിലെ ജലത്തിന് ലിറ്ററിന് 100 രൂപയുണ്ടെന്നും ഇന്ധനത്തേക്കാൾ വില വെള്ളത്തിനാണെന്നും രാമേശ്വർ തെളി പറഞ്ഞു. 

''രാജ്യത്തെ 130 കോടി ജനങ്ങളേയും വാക്സിനേറ്റ് ചെയ്യുന്നത് സൗജന്യമായാണ്. ഓരോ വ്യക്തിക്കും വാക്സിനേറ്റ് ചെയ്യാൻ 1,200 രൂപയാകും. 35,000 കോടി രൂപയാണ് ഇതിനായി വിലയിരുത്തിയിരിക്കുന്നത്'', മന്ത്രി ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''