ദേശീയം

ചെന്നൈ മൃഗശാലയില്‍ അഞ്ച് ഒട്ടകപ്പക്ഷികളും ഒരു സിംഹവും ചത്തു; സാമ്പിളുകള്‍ പരിശോധനയ്ക്ക്; നിരീക്ഷണം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വണ്ടലൂര്‍ മൃഗശാല എന്നറിയപ്പെടുന്ന അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലെ അഞ്ച് ഒട്ടകപ്പക്ഷികളും ഒരു പെണ്‍ സിംഹവും ചത്തു. രണ്ട് ദിവസത്തിനിടെയാണ് ഇവ കൂട്ടത്തോടെ ചത്തത്. ഇതേ തുടര്‍ന്ന് മൃഗശാലയിലെ പക്ഷികളുടേയും മൃഗങ്ങളുടേയും നിരീക്ഷണം ഊര്‍ജിതപ്പെടുത്തി.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശ നിലയിലായിരുന്ന 19 വയസായ കവിത എന്ന സിംഹമാണ് ചത്തത്. വെറ്ററിനറി ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ക്കായി അയച്ചു. 

വണ്ടല്ലൂര്‍ മൃഗശാലയില്‍ 180 ഇനങ്ങളിലായി 2400 ഓളം മൃഗങ്ങളുണ്ട്. ജൂണില്‍ മൃഗശാലയിലെ രണ്ട് സിംഹങ്ങള്‍ കോവിഡ് ബാധിച്ച് ചത്തിരുന്നു. പിന്നീട് 11 സിംഹങ്ങളുടെ സാമ്പിളുകള്‍ കോവിഡ് പരിശോധനയ്ക്കായി അയച്ചതില്‍ ഒന്‍പതെണ്ണത്തിന് വൈറസ് ബാധയും സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ