ദേശീയം

പറയാതെ പാനിപുരി വാങ്ങിക്കൊണ്ടുവന്നു, ഭര്‍ത്താവുമായി കലഹം; യുവതി ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

പൂനെ: ഭര്‍ത്താവ് പറയാതെ പാനിപുരി വാങ്ങിക്കൊണ്ടുവന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് സംഭവം. 23കാരിയായ പ്രതീക്ഷ സറവാഡെയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പുറത്തുപോയ ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ തട്ടുകടയില്‍നിന്നു പാനിപുരി വാങ്ങിക്കൊണ്ടു വന്നിരുന്നു. വൈകുന്നേരത്തേക്കുള്ള ഭക്ഷണം ഭാര്യ തയാറാക്കിക്കഴിഞ്ഞതിനു പിന്നാലെയായിരുന്നു ഇത്. പറയാതെ പുറത്തുനിന്നു ഭക്ഷണം വാങ്ങിക്കൊണ്ടുവന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ കലഹമുണ്ടായി. പിറ്റേന്ന് പ്രതീക്ഷ വിഷം കഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അവശ നിലയില്‍ കണ്ടെത്തിയ പ്രതീക്ഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

രണ്ടു വര്‍ഷം മുമ്പായിരുന്നു പ്രതീക്ഷയും ഗഹിനിനാത് സര്‍വാഡെയും തമ്മിലുള്ള വിവാഹം. ആംബെഗാവില്‍ താമിസിക്കുന്ന ഇവര്‍ തമ്മില്‍ പലപ്പോഴും കലഹം പതിവായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം