ദേശീയം

ഭാര്യയോടൊപ്പം കിടക്ക പങ്കിടാന്‍ 10,000 രൂപ തരാമെന്ന് വാഗ്ദാനം; യുവാവ് 80കാരനെ കഴുത്തുഞെരിച്ച് കൊന്നു, മൃതദേഹം കുളത്തില്‍ തള്ളി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ 33കാരന്‍ അറസ്റ്റില്‍. യുവാവിന്റെ ഭാര്യയോടൊപ്പം കിടക്ക പങ്കിടാന്‍ 10000 രൂപ തരാമെന്ന 80കാരന്റെ വാഗ്ദാനമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

നവിമുംബൈയിലാണ് സംഭവം. കോടികളുടെ ആസ്തിയുള്ള ശ്യാമകാന്ത് തുക്കാറാം നായിക്കാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ നിരവധി കടകളും ഫ്‌ളാറ്റുകളും സ്ഥലങ്ങളും ഉള്ളതായി പൊലീസ് പറയുന്നു. ശ്യാമകാന്ത് ഇടയ്ക്കിടെ 33കാരന്റെ കടയില്‍ പോകാറുണ്ടെന്ന് പൊലീസ് പറയുന്നു.

ഓഗസ്റ്റ് 29ന് തന്റെ കൂടെ കിടക്ക പങ്കിടാന്‍ ഭാര്യയെ അയക്കുമോ എന്ന് 80കാരന്‍ യുവാവിനോട് ചോദിച്ചു. 5000 രൂപ തരാമെന്ന് ആദ്യം വാഗ്ദാനം നല്‍കി. പിന്നീട് തന്റെ ഗോഡൗണിലേക്ക് ഭാര്യയെ അയച്ചാല്‍ പതിനായിരം രൂപ തരാമെന്നായി 80കാരന്‍. ഇതില്‍ പ്രകോപിതനായ 33കാരന്‍ ശ്യാമകാന്തിനെ തള്ളിയിട്ടു. 

വീഴ്ചയുടെ ആഘാതത്തില്‍ 80കാരന്റെ തലയിടിച്ചു. ഉടന്‍ തന്നെ കടയുടെ ഷട്ടര്‍ താഴ്ത്തി യുവാവ് 80കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്. മൃതദേഹം ആദ്യം വാഷ്‌റൂമില്‍ സൂക്ഷിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് കുളത്തില്‍ കൊണ്ടുപോയി തള്ളി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്.

അതിനിടെ സംശയം തോന്നാതിരിക്കാന്‍ 80കാരനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കാന്‍ മകനൊപ്പം 33കാരനും പോയതായും പൊലീസ് പറയുന്നു. സ്വത്തുവകകളുമായി ബന്ധപ്പെട്ട് 80കാരനെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ സിസിടിവിയില്‍ 33കാരന്റെ പങ്ക് വ്യക്തമാകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി