ദേശീയം

ശിക്ഷാവിധി കേള്‍ക്കാതെ കൊലക്കേസ് പ്രതി കോടതിയില്‍ നിന്നും മുങ്ങി ; മദ്യപിച്ച് കറങ്ങി ; നെട്ടോട്ടമോടി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ഊട്ടി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി കാത്തു നില്‍ക്കുന്നതിനിടെ പ്രതി കോടതിയില്‍നിന്ന് മുങ്ങി. ഇതോടെ പ്രതിയെ തിരഞ്ഞ് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പിന്നീട് പ്രതിയെ കണ്ടെത്തിയപ്പോഴേക്കും കോടതിയുടെ പ്രവര്‍ത്തന സമയം കഴിഞ്ഞു. ഊട്ടി ജില്ലാ സെഷന്‍സ് കോടതിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

പ്രതിക്ക് ശിക്ഷ വിധിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്. 2017ല്‍, മകളുടെ വീട്ടിലേക്ക് പിണങ്ങിപ്പോയ ഭാര്യ അന്തോണിയമ്മാളിനെ (53) കുത്തിക്കൊന്ന കേസിലാണ് എടപ്പള്ളി സ്വദേശി  ബെന്നി (58) ജയിലിലായത്.  പിന്നീട് ജാമ്യം ലഭിച്ച ബെന്നി ശിക്ഷാവിധി കേള്‍ക്കാനാണ് കോടതിയിലെത്തിയത്. 

രാവിലെ ബെന്നി കുറ്റവാളിയാണെന്ന് കോടതി വിധിച്ചു. വിധിപ്രസ്താവം ഉച്ചയ്ക്കു മൂന്നിന് നടത്തുമെന്നും അറിയിച്ചു. രണ്ടുമണിക്ക് പൊലീസിന്റെ ശ്രദ്ധമാറിയപ്പോള്‍, ബെന്നി  കോടതിയില്‍ നിന്ന് മുങ്ങുകയായിരുന്നു. 

കോടതിയില്‍ നിന്നിറങ്ങിയ ബെന്നി മൂക്കറ്റം മദ്യപിച്ച ശേഷം നഗരത്തില്‍ നിന്ന് കടക്കുകയും നീലഗിരിയുടെ പ്രാന്തപ്രദേശമായ വണ്ടിചോലയിലെത്തുകയും ചെയ്തു. മുങ്ങിയ പ്രതിക്കായി വ്യാപക അന്വേഷണം നടത്തിയ പൊലീസ്, ഒടുവില്‍ ഇയാളെ കണ്ടെത്തിയപ്പോഴേക്കും കോടതി പിരിഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും