ദേശീയം

വേണ്ട, ബ്രിട്ടീഷ് കാലത്തെ സം​ഗീതം; സൈനിക ബാൻഡുകൾക്ക് ഇനി ഹിന്ദി ​ഗാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബ്രിട്ടീഷ് കാലത്തിന്റെ തുടർച്ചയായ സം​ഗീതത്തിന് പകരം ഇനി സ്വന്തം ​ഗാനം ഉപയോ​ഗിക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം. ദേശീയ ആഘോഷങ്ങളുടെ ചടങ്ങുകൾക്കൊടുവിൽ സൈനിക ബാൻഡുകൾക്ക് അവതരിപ്പിക്കാനാണ് പുതിയ ഗാനം. ഹിന്ദിയിൽ ചിട്ടപ്പെടുത്തുന്ന ​ഗാനത്തിനായി ജൂലൈയിൽ അപേക്ഷ ക്ഷണിച്ചിരുന്നു. 

ഇതിനെ തുടർന്ന് രാജ്യത്തെ മൂന്ന് സ്വകാര്യ കമ്പനികൾ ഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇത് സൈന്യത്തിന്റെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സെറമോണിയൽ വെൽഫെയർ സംഘം പരിശോധിച്ചു വരികയാണ്. അന്തിമ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഗാനം ഇന്ത്യൻ സർക്കാരിന്റെ ബൗദ്ധിക സ്വത്തിൻറെ ഭാഗമാകും. 

നിലവിൽ ബീറ്റിങ് റിട്രീറ്റ് ചടങ്ങിലുൾപ്പെടെ ഇന്ത്യയിലെ പല സൈനിക ചടങ്ങുകളിലും ഉപയോഗിക്കുന്ന സംഗീതത്തിന് ബ്രിട്ടീഷ് ഭരണകാലത്തിൻറെ ബന്ധമുണ്ട്. വിവിധ സൈനിക അക്കാദമികളിലുൾപ്പെടെ പാസിങ് ഔട്ട് പരേഡുകൾക്ക് ഒരേ ഗാനമാണ് കാലങ്ങളായി ഉപയോഗിക്കുന്നത്. 

പുതിയതായി തയ്യാറാക്കുന്ന ഗാനം രക്തസാക്ഷിത്വം വരിച്ച ഇന്ത്യൻ സൈനികരുടെയും അവരുടെ ബന്ധുക്കളുടെയും ത്യാഗത്തിന് സമർപ്പിക്കുമെന്ന് സൈന്യം പറയുന്നു. പുതിയ ഗാനത്തിന്റെ വരികൾ ആകർഷകവും അർഥവത്തുമാവണം. അത്  സൈനികർ നേരിടുന്ന ബുദ്ധിമുട്ടുകൾക്കിടയിലും അവരുടെ അർപ്പണബോധത്തെ ഉയർത്തിക്കാട്ടുന്നതായിരിക്കണമെന്നും സൈന്യം പുറത്തുവിട്ട ആർപിഎഫ് (റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ) പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം