ദേശീയം

15കാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ച് പപ്പായ കഴിപ്പിച്ചു; കൂട്ടുനിന്നത് സഹോദരി, യുവാവിനെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ നിരവധി തവണ യുവാവ് തന്നെ ബലാത്സംഗം ചെയ്തതായി 15കാരിയുടെ പരാതി. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് നിര്‍ബന്ധിപ്പിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക കഴിപ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. യുവാവിന്റെ സഹോദരി ഇതിനെല്ലാം കൂട്ടുനിന്നതായും പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

പുനെ ജില്ലയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് പൊതു ശൗചാലയത്തില്‍ പോകുന്നതിനിടെ, തന്നെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ദത്തു പൂജാരി എന്ന യുവാവ് പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടക്കത്തില്‍ മുഖത്തടിച്ച ശേഷം ബെല്‍റ്റ് ഊരി തല്ലി. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ അര്‍ധ ബോധാവസ്ഥയിലായ തന്നെ മുഖം പൊത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

മാതാപിതാക്കളെ കൊല്ലുമെന്ന് തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി തന്നെ വീണ്ടും നിരന്തരം പീഡിപ്പിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ യുവാവും ദത്തു പൂജാരിയുടെ സഹോദരിയും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക കഴിപ്പിച്ചു. ഗര്‍ഭം അലസാന്‍ നല്ലതാണ് എന്ന് പറഞ്ഞ് പപ്പായ കഴിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോക്‌സോ അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരെ
കേസെടുത്തതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച